സാമൂഹ്യനിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി. എന്‍ഐഎ അന്വേഷിക്കുന്ന മതപരിവര്‍ത്തന വിവാഹക്കേസില്‍ ഉള്‍പ്പെട്ട ഹാദിയയുടെ മാതാപിതാക്കളാണ് വൈക്കം പൊലീസില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
വൈക്കം സ്വദേശിനിയായ ഹാദിയയുടെയും കുടംബാംഗങ്ങളുടയും സംഭാഷണങ്ങളും ചിത്രങ്ങളും രാഹുൽ ഈശ്വർ അവരറിയാതെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇത് കുടുംബത്തിന് ഏറെ അപമാനമുണ്ടാക്കിയെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ പരാതിയിൽ പറയുന്നു.
സാമൂഹ്യ പ്രവർത്തകനാണെന്നു പറഞ്ഞ രാഹുൽ താൻ സംസാരിച്ച് കുട്ടിയുടെ മനസ് മാറ്റാമെന്നു പറഞ്ഞാതായും പരാതിയിലുണ്ട്. തനിക്ക് സൂക്ഷിക്കാനെന്ന് പറഞ്ഞ് കുട്ടിക്കൊപ്പം തങ്ങളെയും ഇരുത്തിയെടുത്ത ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചത് എതിർ കക്ഷിയെ സഹായിക്കാനെന്നും അശോകൻ ആരോപിച്ചു. പരാതി സ്വീകരിച്ച് പൊലീസ് പ്രഥാമിക അന്വേഷണം തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ.