കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിൽ സഹകരണ സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവച്ച് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ സൊസൈറ്റി കൊള്ളയടിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചന. തട്ടിപ്പ് മറച്ച്്വയ്ക്കാനാണ് കൊള്ളയടിക്കല്‍ പദ്ധതി പ്രതികൾ തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിലെ പ്രതിയായ സൊസൈറ്റി സെക്രട്ടറി കെ.വി പ്രദീപ്കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങൾ ലഭിച്ചത്. സൊസൈറ്റിയിൽനിന്ന് തട്ടിയെടുത്ത രണ്ടുകോടി തൊണ്ണൂറ്റിയെട്ടുലക്ഷം രൂപയുടെ തിരിമറി പുറംലോകത്തെ അറിയിക്കാതിരിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കുകയായിരുന്നു. സൊസൈറ്റിൽ വൻ കവർച്ച നടന്നതായി ചിത്രീകരിക്കാനായിരുന്നു പദ്ധതി.
പക്ഷേ ഇതിന് മുൻപ്തന്നെ തട്ടിപ്പ് സഹകരണവകുപ്പ് കണ്ടുപിടിച്ചു. കേസിലെ രണ്ടാംപ്രതിയും ഒന്നാംപ്രതിയുടെ സുഹൃത്തുംകൂടിയായ പി.പ്രശാന്ത് ഒളിവിലാണ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടയിൽ പ്രദീപ്്കുമാറിനെ അന്വേഷണസംഘം സൊസൈറ്റിലെത്തിച്ച് തെളിവെടുത്തു. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് ബാങ്കുകളിൽ പ്രദീപ്്കുമാർ പണയംവച്ച സ്വർണാഭരണങ്ങളും പരിശോധനയക്ക് വിധേയമാക്കി. പയ്യന്നൂർ സിഐ എം.പി.ആസാദിന്റ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.