വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ശോഭാ ജോണും പെൺകുട്ടിയെ പീഡിപ്പിച്ച ജയരാജൻ നായരും കുറ്റക്കാരെന്ന് കോടതി. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാങ്ങിക്കുകയും വിൽപന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ശോഭാ ജോണിനെതിരെയുള്ളത് . പെൺകുട്ടിയെ വാങ്ങിക്കുകയും തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റമാണ് ജയരാജൻ നായർക്കെതിരെയുള്ളത്.
പെൺകുട്ടിയുടെ സഹോദരി പുഷ്പവതിയടക്കം 5 പ്രതികളെ വെറുതെ വിട്ടു . ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും. ശോഭാ ജോണിന്റെ ഡ്രൈവർ കേപ്പൻ അനി , പെൺകുട്ടിയുടെ സഹോദരീ ഭർത്താവ് വിനോദ് കുമാർ ,സഹോദരി പുഷ്പവതി , ഇടനിലക്കാരൻ ജയ്സൻ , സഹായി അജി എന്നിവരെയാണ് വെറുതെ വിട്ടത് . ശോഭയുടെ സഹായി ബിനിൽ വിചാരണയ്ക്കിടെ മരിച്ചിരുന്നു .