അട്ടപ്പാടിയില്‍ മധ്യവയസ്കനായ ആദിവാസിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ മറവുചെയ്തു. ചേരമാന്‍ കണ്ടിയൂരിലെ മരുതനാണ് കൊല്ലപ്പെട്ടത്. വീട്ടുടമ മണിയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ചുദിവസം മുൻപ് കാണാതായ മരുതനുവേണ്ടി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വർഷങ്ങളായി താവളം മൊട്ടികോളനിയിൽ താമസിക്കുന്ന തമിഴ്നാട്ടുകാരനായ മണിയാണ് മരുതനെ കൊലപ്പെടുത്തിയത്. മൃതദേഹം മണിയുടെ വീടിനുളളിൽ തന്ന മറവു ചെയ്തിരുന്നു. അടഞ്ഞുകിടന്ന വീടിനുളളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുവീട്ടിലായിരുനന മണിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തൃൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.