തൃശൂർ കൊരട്ടി ദേശീയ പാതയോരത്തെ ആഡംബര ഹോട്ടലില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ കവര്‍ന്ന കേസില്‍ ജൂനിയര്‍ ബണ്ടി ചോര്‍ അറസ്റ്റില്‍. കാസര്‍കോട് പാണത്തൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്. കൊലപാതകം, നാല്‍പതോളം വധശ്രമം 250 മോഷണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പിടിയിലായ രതീഷ്.
കൊരട്ടി ദേശീയപാതയ്ക്കു സമീപമുള്ള മിന്റ്സ് ഹോട്ടലിലെ ഈ ദൃശ്യങ്ങളാണ് വഴിത്തിരിവായത്. ദൃശ്യങ്ങള്‍ കണ്ട പൊലീസിന് കള്ളനെ പെട്ടെന്നു മനസിലായി. മുഖം മറിച്ചിട്ടുണ്ടെങ്കിലും ശരീരഭാഷ പൊലീസിന് മനപാഠമായിരുന്നു. കാരണം, സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മോഷണക്കേസുകളില്‍ പിടിക്കപ്പെട്ട ജൂനിയര്‍ ബണ്ടി ചോര്‍ എന്ന ഇരട്ടപ്പേരുള്ള രതീഷാണെന്ന് ശരീരഭാഷ കണ്ടാല്‍ അറിയാം. കാസര്‍കോട് നിന്നാണ് രതീഷിനെ കൊരട്ടി പൊലീസ് പിടികൂടിയത്.
കേരളത്തില്‍ എല്ലായിടത്തും മോഷണക്കേസുകള്‍ ഉള്ളതിനാല്‍ കോടതികളിലേക്കുള്ള യാത്രയാണ് ഒട്ടുമിക്ക ദിവസവും. ഇങ്ങനെയുള്ള യാത്രയ്ക്കിടയില്‍ മോഷണത്തിനുള്ള സ്ഥലം കണ്ടെത്തും. കൊരട്ടിയിലെ ഹോട്ടലിന്റെ അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്നു. ഹോട്ടലിനകത്ത് ആളില്ലെന്ന് കണ്ടതോടെ പൂട്ട് പൊളിച്ചു അകത്തുക്കയറി പണമെടുത്തു. വെളുപ്പിന് അഞ്ചു മണിയോടെ കൊരട്ടി ജംക്ഷനില്‍ എത്തി ബസില്‍ കയറി വീട്ടിലേക്ക് പോയി. കൊലപാതകം, നാല്‍പതോളം വധശ്രമക്കേസുകള്‍ , ഇരുനൂറ്റിയന്‍പതു മോഷണക്കേസുകള്‍. ഇങ്ങനെ പോകുന്നും ഈ ജൂനിയര്‍ ബണ്ടി ചോറിന്റെ പട്ടിക.