ബ്ലൂവെയ്ല്‍ കൊലയാളി പാലക്കാട്ടും ഇരുപതുകാരന്റെ ജീവനെടുത്തതായി സംശയം. പിരായിരി കുളത്തിങ്കൽ വീട്ടിൽ ആഷിഖാണ് കഴിഞ്ഞ മാർച്ച് മുപ്പതിന് ആത്മഹത്യ െചയ്തത്. വീടിനു മുകളിൽ നിന്നു ചാടുക, കൈ ഞരമ്പുകൾ മുറിക്കുക , കടലിൽ പോവുക തുടങ്ങി മൊബൈൽ ഗെയിം ആഷിഖിനെയും വഴിതെറ്റിച്ചു.
അർധരാത്രിയിൽ അമ്മയുടെ കണ്ണുവെട്ടിച്ച് ശ്മശാനത്തിൽ പോവുകയും വീടിന് മുകളിൽ നിന്ന് ചാടാൻ നോക്കുകയും ചെയ്തിരുന്ന ആഷിഖ് ഉറക്കമില്ലാതെ മൊബൈലിൽ ഗെയിംകളിച്ചിരുന്നതായി അമ്മ പറയുന്നു. ഏകാന്തതയും മരണവും തേടിയുളള യാത്രയായിരുന്നു എപ്പോഴുമെന്നും രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലിൽ നിൽക്കുന്നതും കരിങ്കൽക്വാറിയുടെ ഒാരത്ത് ഇരിക്കുന്നതുമായ മൊബൈൽചിത്രങ്ങൾ തെളിവാണെന്നും അമ്മ സംശയിക്കുന്നു.
പഠനത്തിൽ മിടുമിടുക്കനായ മകനെ വിക്ടോറിയ കോളജിൽ നിന്ന് ബികോം പഠനം പൂർത്തിയാക്കിയ മാർച്ച് മുപ്പതിനായിരുന്നു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതായി കാണുന്നത്. ഏകമകനെ നഷ്ടപ്പെട്ടതോടെ അമ്മ അസ്മാബി തനിച്ചായി. മകനുവേണ്ടി സുമനുസുകളുടെ സഹായത്തോടെ കെട്ടിപ്പൊക്കിയ ഒന്നരസെന്റിലെ രണ്ടുമുറി വീടും ശോകമൂകമായി. വെറുമൊരു ആത്മഹത്യയല്ല ആഷിഖിന്റേതെന്ന് ചുരുക്കം. മൊബൈൽഫോണിലെ കൊലയാളി തന്നെയാണ് ആഷിഖിന്റെ ജീവനെടുത്തതെന്ന് ഇൗ അമ്മയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.