E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കുന്ദമംഗലത്ത് ഗൃഹനാഥന്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് കുന്ദമംഗലത്ത് ഗൃഹനാഥന്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ട ഷാഹിദയുടെ ഭര്‍ത്താവ് അബ്ദുല്‍ ബഷീറാണ് കേസിലെ ഏക പ്രതി. ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ഷാഹിദയുടെ ഭര്‍ത്താവ് അബ്ദുല്‍ ബഷീറാണ് കൊല നടത്തിയത്. കേസില്‍ 120 സാക്ഷികളെ വിസ്തരിച്ചു. 60 രേഖകള്‍ ഹാജരാക്കി. ആസൂത്രിത കൊലപാതകമെന്ന് തെളിയിക്കുന്ന മുഴുവന്‍ വിവരങ്ങളും 650 പേജുള്ള കുറ്റപത്രത്തിലുണ്ട്. ഭാര്യയെക്കുറിച്ചുള്ള ബഷീറിന്റെ സംശയമാണ് കൊലയ്ക്ക് കാരണം. മകള്‍ തന്റേതല്ലെന്ന സംശയവും ക്രൂരകൃത്യത്തിന് പ്രേരണയായി. 

മെയ് ഇരുപത്തി രണ്ടിന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ഷാഹിദയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെയും മകള്‍ ഖദീജത്തുല്‍ മിസ്്്രിയയെയും കാണാതായി. ഒളിവിലായിരുന്ന അബ്ദുല്‍ ബഷീറിനെ രണ്ടാംദിവസം മണ്ണാര്‍കാട് നിന്ന് പൊലീസ് പിടികൂടി. ഇതോടെയാണ് മകളുടേതും കൊലപാതകമെന്ന് തെളിഞ്ഞത്. കനോലി കനാലിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പൊലീസ് പിടിയിലാകുമ്പോള്‍ തന്നെ അബ്ദുല്‍ ബഷീര്‍ കുറ്റം സമ്മതിച്ചു. 

ഭാര്യയുടെ മുന്നിലിട്ട് മകളെയാണ് ആദ്യം ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് ഷാഹിദയേയും ക്രൂരമായി കൊലപ്പെടുത്തി. കെട്ടിയിട്ട ശേഷം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് കാലുകളിൽ പൊള്ളലേൽപിച്ചും ശ്വാസംമുട്ടിച്ചുമായിരുന്നു കൊലപാതകം. കുട്ടിയുടെ മൃതദേഹം സഞ്ചിയിലാക്കി കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. അംഗപരിമിതനായ ബഷീറിന് കൊലപാതകത്തില്‍ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിച്ചു. മറ്റാര്‍ക്കും പങ്കില്ലെന്ന് പിന്നീട് വ്യക്തമായി.