കാസർകോട് മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദിഖിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ഓണക്കാലം ലക്ഷ്യമിട്ട് വിൽപനയ്ക്കെത്തിച്ച കഞ്ചാവ് ശേഖരമാണ് അബൂബക്കര്‍ സിദ്ദിഖിന്റെ താമസസ്ഥലത്ത് പൊലീസ്് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു തുമ്മിനാട്ടെ ക്വാർട്ടേഴ്സിൽ പരിശോധന. കഞ്ചാവ് വില്‍പ്പനക്കുവേണ്ടി മാത്രമാണ് സിദ്ദിഖ് ഇവിടെ മുറിയെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്കൂൾ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ആവശ്യക്കാരായി ക്വാർട്ടേഴ്സിൽ എത്താറുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവെത്തിച്ചത്. സിദ്ദിഖിന് കഞ്ചാവെത്തിച്ച് നൽകിയിരുന്നവരെകുറിച്ചും സ്ഥിരമായി വാങ്ങിയിരുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ക്വാര്‍ട്ടേഴ്സില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 21 കിലോ 800 ഗ്രാം കഞ്ചാവ് പിടികൂടി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
12.30 മണിയോടെ മഞ്ചേശ്വരം തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സില്‍ എസ്‌ഐ സനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. ആന്ധ്രയില്‍ നിന്നാണ് തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുവരുന്നതെന്നും കഞ്ചാവ് ലോബിയിലെ ഒരു കണ്ണി മാത്രമാണ് അബൂബക്കര്‍ സിദ്ദീഖെന്നും പോലീസ് പറഞ്ഞു.