പത്തനംതിട്ട പുതുക്കുളത്ത് റബർതോട്ടത്തിന്റെ മേൽനോട്ടക്കാരനെ ടാപ്പിങ് തൊഴിലാളി കഴുത്തറത്ത് കൊന്നു. കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
തമിഴ്നാട്ടുകാരനായ സലോമൻ ആണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത് സലോമനെ കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് മൃതദേഹം തീയിടുകയായിരുന്നു. ടാപ്പിങ് തൊഴാലാളിയാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം നെയ്യാർ സ്വദേശിയായ ഇയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
മൃതദേഹം കത്തിക്കരിഞ്ഞനിലയയിലായിരുന്നു. കഴിഞ്ഞദിവസം ഇവർതമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കൃത്യം നടത്തിയ ശേഷം പ്രതി തോട്ടം ഉടമയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. തോട്ടം ഉടമയാണ് പൊലീസിൽ വിവരം അറിയിച്ചത്.