തലശ്ശേരി പാനൂർ പെരിങ്ങത്തൂരിൽ വീട്ടമ്മയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പീഡനശ്രമം തടയുന്നതിനിടലാണ് പെരിങ്ങത്തൂർ സ്വദേശിനി റീജ ഗോപി കൊല്ലപ്പെട്ടത്. സംഭവത്തിൽ നാട്ടുകാരൻകൂടിയായ അൻസാർ ഹമീദിനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ടാണ് പുത്തൻപറമ്പ് സ്കൂളിന് സമീപത്തെ അഴുക്ക് ചാലിൽ റീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന് കാണിച്ച് ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ബന്ധുക്കൾകൂടി സംശയം പറഞ്ഞതോടെ ഇരുപത്തിനാലുകാരനായ അൻസാറിനെ പൊലീസ് കസ്റ്റയിലെടുക്കുകയായിരുന്നു. റീജ നടന്നുവരുമ്പോൾ സമീപത്തെ വാഴത്തോട്ടത്തിലേക്ക് പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിനിടയിൽ ശ്വാസം മുട്ടിയാണ് റീജ മരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. റീജയുടെ കഴുത്തിലുണ്ടായിരുന്ന മാലയും പ്രതിയുടെ കൈയിൽനിന്ന് കണ്ടെടുത്തു. ഇതിന് മുൻപും അൻസാർ വീട്ടമ്മയെ ശല്യം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.