മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തു മംഗലം സ്വദേശി മാസിന്‍(21) ആണ് മരിച്ചത്. സുഹൃത്തുക്കളായ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. പിന്‍കഴുത്തിന് വെടിയേറ്റ നിലയില്‍ വൈകീട്ട് അഞ്ചരയോടെയാണ് മാസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.
ചോരയില്‍ കുളിച്ച നിലയിലായിരുന്നു. മാസിനെ ഒരു സ്‌കൂട്ടറില്‍ നടുക്കിരുത്തി രണ്ട് പേരാണ് കൊണ്ടുവന്നത്. മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ആശുപത്രിക്കു സമീപം വച്ചാണ് പൊലിസ് ഇവരെ കസ്റ്റഡിലെടുത്തത്. പെരിന്തൽമണ്ണക്കടുത്ത് ചിരട്ടമണ്ണയിൽ വച്ചാണ് വെടിയേറ്റത്.
എയര്‍ഗണില്‍ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലിസ് നിഗമനം. പെരിന്തൽമണ്ണ പൊലിസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണ്. മാസിന്റെ മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുംം.