വൈക്കം വെച്ചൂരിലെ വെള്ള കക്കാ സഹകരണസംഘത്തിൽ അറുപത് ലക്ഷം രൂപയുടെ അഴിമതിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. പത്തുവർഷമായി സിപിഎം ഭരിക്കുന്ന സംഘത്തിലെ മുൻ ഭരണസമിതിയ്ക്കെതിരെയാണ് ആരോപണം. വെച്ചൂർ അംബികാമാർക്കറ്റിൽ പ്രവർത്തിക്കുന്ന കെ 357ാം നമ്പർ സഹകരണ സംഘത്തിനെതിരെയാണ് അഴിമതി ആരോപണം. പരാതിയെ തുടർന്ന് കോട്ടയം വിജിലൻസ് യൂണിറ്റ് പരിശോധന നടത്തി. ജീവനക്കാരിൽ നിന്ന് മൊഴിയെുത്ത സംഘം രേഖകളും പരിശോധിച്ചു.. 60 ലക്ഷം രൂപയുടെ അഴിമതി ആരോപണാണ് ഉയർന്നിരിക്കുന്നത്. പത്ത് വർഷമായി സി പി എം ഭരിക്കുന്ന സംഘത്തിലെ മുൻ ഭരണസമിതിക്കെതിരെയാണ് പരാതി.
1975 ൽ 600 ലധികം അംഗങ്ങളുണ്ടായിരുന്ന സംഘത്തിൽ നിലവിൽ 20 അംഗങ്ങൾ മാത്രമാണുള്ളത്. മാനദണ്ഡപ്രകാരം പൊതുയോഗം വിളിക്കാതെ ഭരണ സമിതിയഗംങ്ങൾ, വലിയ വള്ളമടക്കമുള്ള സംഘത്തിന്റെ ആസ്ഥികൾ വില്പന നടത്തിയതായും പരാതിയിൽ പറയുന്നു. 2015ൽ വെള്ള കക്കായ്ക്ക് 125 രൂപ വിപണി വില ഉണ്ടായിരുന്നപ്പോൾ 65 രൂപ മാത്രം തൊഴിലാളികൾക്ക് നൽകി ലക്ഷങ്ങൾ തട്ടിയെന്നും പരാതിയിൽ വ്യക്തിമാക്കിയിട്ടുണ്ട്. ഒരു ലോഡിന് 36000 രൂപ വച്ച് മാസം ശരാശരി 3 ലോഡ് വെള്ള കക്കയായിരുന്നു ഇവിടെ നിന്നും കയറ്റി അയച്ചിരുന്നത്.
മാത്രവുമല്ല ലക്ഷങ്ങൾ സ്വന്തം ശമ്പള ഇനത്തിലും തട്ടിയെടുത്തെന്നും പറയുന്നു. അഴിമതി മറയ്ക്കാൻ ഇഷ്ടക്കാരെ ഭരണസമിതിയിൽ തിരികി കയറ്റിയെന്നും ആരോപണമുണ്ട്. പ്രാദേശിക സി പി എം പ്രർത്തകരും തൊഴിലാളികളുടക്കം ഇതിനെതിരെ പ്രതികരിച്ചിരുന്നെങ്കിലും ചില നേതാക്കളുടെ പിന്തുണയോടെ അഴിമതി മൂടിവച്ച് സംഘത്തെ തകർത്തെന്നാണു ആരോപണം. 60 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിൽ കക്കാ സഹകരണ സംഘത്തിൽ വിജിലൻസ് പരിശോധന. കോട്ടയം വെച്ചൂർ അംബികാ മാർക്കറ്റ് കെ 357 നമ്പർ കക്കാ ജനറൽ മാർക്കറ്റിംഗ് പ്രോസസ്സിംഗ് സഹകരണ സംഘത്തിലാണ് പരിശോധന നടന്നത്.