കോട്ടയം അയർക്കുന്നത്ത് ചികിൽസാപ്പിഴവിനെത്തുടർന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് എഴുപതുകാരനായ ഡോക്ടറെ മര്‍ദിചേ്ച കേസില്‍ രണ്ടുപേർക്കെതിരെ കേസ്. വീഴ്ച ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.
പനിയെത്തുടർന്ന് ചികിൽസയ്ക്കെത്തിയ അയർക്കുന്നം സ്വദേശി വി.ഡി. മനോജ് മരിച്ചതിനത്തുടർന്നായിരുന്നു മൃതദഹേവുമായെത്തി പ്രതിഷേധിക്കാനുള്ള ബന്ധുക്കളുടെ നീക്കം. എന്നാൽ പൊലീസ് ആശുപത്രിയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ടൗണിൽ പതിനഞ്ച് മിനിട്ടോളം വാഹനം നിർത്തിയിട്ടു. നാട്ടുർ ഉൾപ്പെടെയുള്ളവർ ആംബുലൻസിൽ കയറി ആദാഞ്ജലി അർപ്പിച്ചു. പിന്നീട് വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോയി.
സെന്റ് ജൂഡ് ആശുപത്രിയിൽ ചികിൽസയിലായരുന്ന മനോജിനെ രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ ചികിൽസാപ്പഴവ് ആരോപിച്ച് രാത്രിയിൽ സംഘടിച്ചെത്തിയ ബന്ധുക്കൾ ഡോക്ടർ വി.ജെ. എബ്രാഹമിന മർദിച്ചു. മുഖത്തും മൂക്കിലും സാരമായി പരുക്കേറ്റ ഡോക്ടർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഡോക്ടറെ മർദിച്ച കേസിൽ മരിച്ച മനോജിന്റെ ബന്ധുക്കളായ സുനിൽ, റെജി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തു.