മൊബൈൽ ചാറ്റിങ്ങിലൂടെ ആളുകളെ വിളിച്ചുവരുത്തി പണവും സാധന സാമഗ്രികളും തട്ടിയെടുക്കുന്ന പാലക്കാട് സ്വദേശിയെ ചാറ്റിങ്ങിലൂടെ തന്നെ പൊലീസ് കുടുക്കി. മണ്ണാർക്കാട് കൈതച്ചിറ മാസാപറമ്പ് മാളിയേക്കൽ സുൽത്താൻ അലാവുദീൻ (29) ആണ് അറസ്റ്റിലായത്.
തൊടുപുഴ സ്വദേശിയായ യുവാവിന്റെ ലാപ്ടോപ്, രണ്ടു മൊബൈൽ ഫോണുകൾ, 6000 രൂപ, ചെക്ക് ബുക്ക്, എടിഎം കാർഡ് എന്നിവയും അക്കൗണ്ടിൽ നിന്ന് 5000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. രണ്ടുലക്ഷം രൂപ നൽകിയാൽ ഇവയൊക്കെ തിരികെക്കൊടുക്കാമെന്ന് അലാവുദീൻ പറഞ്ഞതോടെ യുവാവ് തൊടുപുഴ പൊലീസിൽ പരാതി നൽകി.പ്രിൻസിപ്പൽ എസ്ഐ വി.സി.വിഷ്ണുകുമാർ, എസ്ഐ വി.സുനിൽ എന്നിവരാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.