E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആലുവയില്‍ പെട്രോള്‍ പമ്പ് മോഷണം: പ്രതികളെ കുടുക്കിയത് നിസാരമായ ഒരു പിഴവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളടക്കം ഇരുപത് വയസില്‍ താഴെ മാത്രം പ്രായമുളള ചെറുപ്പക്കാരാണ് ആലുവയില്‍ പെട്രോള്‍ പമ്പ് മോഷണ കേസില്‍ അറസ്റ്റിലായത്. വാടകയ്ക്കെടുത്ത ആഡംബര ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു മോഷണം. ഒരാഴ്ച നീണ്ട ആസൂത്രണത്തിനൊടുവില്‍ നടത്തിയ മോഷണം പിടിക്കപ്പെടാന്‍ കാരണമായതാകട്ടെ പ്രതികള്‍ക്കുണ്ടായ നിസാരമായ ഒരു പിഴവും. 

മിഷാല്‍,അബിന്‍,റായീസ്,സഹല്‍.ഷിഹാസ്.രണ്ടു പേര്‍ക്ക് പ്രായം പതിനെട്ട് വയസ്,മറ്റ് രണ്ടുപേര്‍ക്ക് പത്തൊമ്പത്,ഒരാള്‍ക്ക് ഇരുപതു വയസും. ഇവരില്‍ രണ്ടു പേര്‍ പ്ലസ്ടു വിദ്യാര്‍ഥികളുമാണ്. ഒരേ നാട്ടുകാരാണ് അഞ്ചു പേരും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായുളള ഈ സൗഹൃദം വഴിതെറ്റിയപ്പോഴാണ് അഞ്ചു പേരും മോഷണ കേസില്‍ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് കൂട്ടുകാര്‍ ചേര്‍്ന്ന് ആഡംബര ൈബക്ക് വാടകയ്ക്കെടുത്ത് ഒരു യാത്ര പോയിരുന്നു. ഈ യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ടു.ഇത് പരിഹരിക്കാനുളള പണം കണ്ടെത്താനാണ് നാട്ടിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്താന്‍ കൂട്ടുകാര്‍ തീരുമാനിച്ചത്. വൈകുന്നേരങ്ങളില്‍ പെട്രോള്‍ പമ്പിന് സമീപം ഒത്തുകൂടാറുണ്ടായിരുന്നതിനാല്‍ പമ്പിലെ ഓരോ നീക്കവും ഇവര്‍ക്ക് ഹൃദിസ്ഥവുമായിരുന്നു. ഒരാഴ്ച നീണ്ട ആസൂത്രണത്തിനൊടുവിലാണ് മോഷണം നടത്താന്‍ തീരുമാനിച്ചത്. പമ്പിലെ ജനലഴി അറുക്കാനുളള ഗ്യാസ് കട്ടറടക്കം വാടകയ്ക്കെടുത്ത ശേഷമായിരുന്നു മോഷണം. 

ഇടത്തരം സാമ്പത്തിക ചുറ്റുപാടുളള കുടുംബങ്ങളിലെ അംഗങ്ങളാണ് പ്രതികളെല്ലാം. കൂട്ടത്തിലൊരാളായ മിഷേലിനെ കഞ്ചാവ് വലിച്ചതിന് രണ്ടു ദിവസം മുമ്പ് പൊലീസ് പിടിച്ചിരുന്നു. രക്ഷിതാക്കളെ വിളിച്ച് കാര്യവും അറിയിച്ചു. രാത്രി എട്ടു മണിക്ക് ശേഷം വീടിനു പുറത്തിറങ്ങരുതെന്നും കൂട്ടുകാരുമായി കറങ്ങാന്‍ പോകരുതെന്നുമെല്ലാം ഉപദേശവും നല്‍കിയാണ് വിട്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മോഷണ ദിവസം രാത്രി വീട്ടുകാര്‍ ഉറങ്ങിയ ശേഷം മിഷേല്‍ പുറത്തുകടക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചാണ് മോഷണം നടത്തിയതെന്നതിനാല്‍ പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതികളുടെ വിശ്വാസം. എന്നാല്‍ ഹെല്‍മറ്റ് ധരിച്ചിട്ടും പ്രതികളിലൊരാളെ നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞതോടെ പൊലീസിന് അറസ്റ്റ് എളുപ്പമായി. കവര്‍ന്നെടുത്ത ലോക്കറില്‍ ആറരലക്ഷം രൂപ ഉണ്ടായിരുന്നെന്ന കാര്യം പിറ്റേന്നത്തെ പത്രവാര്‍ത്തകളിലൂടെയാണ് ചെറുപ്പക്കാര്‍ അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.