പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിെയ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കാമുകനും അയൽവാസിയായ സ്ത്രീയും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ പ്രതികള്‍, വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ അമ്പതോളം പേര്‍ക്ക് കാഴ്ച വച്ചു. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
പെൺകട്ടിയുടെ കാമുകനായിരുന്ന വിഷ്ണുസാഗർ,അയൽവാസി ശ്രീകല,ഇവരുടെ രണ്ടാം ഭർത്താവ് സുരേഷ്, ഷൈനി, ഓട്ടോ ഡ്രൈവർ സെബാസ്റ്റ്യൻ എന്നിവരാണ് പിടിയിലായത്.നിരന്തര പീഡനത്തെ തുടർന്ന് കടുത്ത മാനസികസമ്മർദ്ദത്തിലായ പെൺകുട്ടിയെ പൊലീസ് കൗൺസിലിങ്ങിന് വിധേയയാക്കി. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് അറസ്റ്റിലായ ശ്രീകലയുടെ നേതൃത്വത്തിൽ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്ന കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്.കാമുകൻ വിഷണുസാഗറും പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു.
പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പലർക്കും കൈമാറി പ്രതികൾ പണം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റു ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതായും,വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.