കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുങ്ങിയ മാപ്പുസാക്ഷിക്കുവേണ്ടി അന്വേഷണം വിദേശത്തേക്ക്. പുള്ളിപ്പാടം വയിലകത്ത് ഫിറോസ് ഖാനാണ് വിദേശത്തേക്ക് കടന്നുകളഞ്ഞത്. കോടതിയിൽ ഹാജരായില്ലെങ്കിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം.
കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നായിരുന്നു ഫിറോസ് ഖാനെതിരായ കുറ്റം.മറ്റ് പ്രതികൾക്കൊപ്പം ഇയാളെ അറസ്റ്റുചെയ്തെങ്കിലും മാപ്പുസാക്ഷിയാക്കുകയായിരുന്നു.വിചാരണാ വേളയിൽ സത്യം തുറന്നു പറയാമെന്ന ഉറപ്പിലായിരുന്നു മാപ്പുസാക്ഷിയാക്കിയത്.രണ്ടുതവണ കോടതി നോട്ടീസ് അയച്ചിട്ടും ഫിറോസ് ഖാൻ ഹാജരായില്ല.
തുടർന്ന് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.സെപ്റ്റംബർ 2നകം ഹാജരാകാനാണ് നിർദേശം.ഹാജരായില്ലെങ്കിൽ വീമ്ടും പ്രതിപ്പട്ടികയിൽ ചേർക്കാൻ പ്രോസിക്യൂഷൻ ഹർജി നൽകും.സെപ്റ്റംബർ രണ്ടിനാണ് കേസിന്റെ വിചാരണ ആരംഭിക്കുക.2012 ജൂൺ 10 നാണ് കുനിയിൽ കൊളക്കാടൻ അബൂബക്കറും അബ്ദുൽകലാം ആസാദും കൊല്ലപ്പെട്ടത്.