പത്തൊമ്പത് വയസുള്ള വിദ്യാർഥിനി ഗർഭഛിദ്രത്തെ തുടർന്നുള്ള രക്തസ്രാവം മൂലം മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായിരുന്നു. പെൺകുട്ടിയുടെ കാമുകനാണ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. എൻജിനീയറിങ് വിദ്യാർഥിനിയായിരുന്നു പെൺകുട്ടി.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. നിയമാനുസൃതമല്ലാത്ത ഗർഭമലസിപ്പിക്കലിനും പെൺകുട്ടിയോടുള്ള വഞ്ചനയ്ക്കും പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി അധികൃതരെയും പെൺകുട്ടിയുടെ കാമുകനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.