പൊലീസ് പീഡനത്തില്‍ മനംനൊന്ത് തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ജീവനൊടുക്കിയ വിനായകന്റെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. അവസാനം വിളിച്ച പത്തു കോളുകളുടെ സംഭാഷണം തിരിച്ചെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.
വിനായകന്‍ ജീവനൊടുക്കും മുമ്പ് മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്തിരുന്നു. നിരവധി കോളുകളും വിളിച്ചിരുന്നു. ഈ സംഭാഷണത്തിനിടയില്‍ പൊലീസിന്റെ പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. വിനായകന്റെ സംഭാഷണംതന്നെ
തെളിവായി കോടതിയില്‍ കിട്ടുമെന്നതിനാല്‍ കേസ് ബലപ്പെടുമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. വീട്ടുകാരുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റേയും മൊഴിയെടുത്തു.
ഇനി, അഞ്ചു പേരുടെ കൂടി മൊഴി രേഖപ്പെടുത്തണം. ഇതുവരെ, ശേഖരിച്ച മൊഴികളെല്ലാം പൊലീസിന് എതിരാണ്. വിനായകനെ മര്‍ദ്ദിച്ചെന്നാണ് മൊഴികള്‍. സ്റ്റേഷനില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുന്നുണ്ട്. മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് വിനായകന്റെ വീട്ടുകാരുടെ ആവശ്യം. നീതി കിട്ടാന്‍ കേസ് സി.ബി.ഐയ്ക്കു വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.