തൃശൂർ വടക്കാഞ്ചേരിയിലെ സ്റ്റീൽ കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. സഹ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഉറക്കത്തിൽ നിന്ന് വിളിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം. യു.പിക്കാരനായ ഹനീഫയാണ് കുത്തേറ്റ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. യു.പിക്കാരനായ മനജ്ഞയ് ആണ് കൊലയാളി. റയിൽവേ സ്റ്റേഷന് സമീപമുള്ള ടി.എൻ ഓട്ടോ ജനറൽ എൻജിനീയറിങ്ങ് കമ്പനിയിൽ ഞായറാഴ്ച രാത്രി പതിനൊന്നു മണിക്കാണ് സംഭവം. കമ്പനിയോട് ചേർന്നുള്ള മുറികളിലാണ് അമ്പതോളം തൊഴിലാളികൾ താമസിച്ചിരുന്നത്.
ഉറങ്ങുകയായിരുന്ന മനജ്ജയിനെ ഹനീഫ വിളിച്ചുണർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം കഴിക്കാൻ വിളിച്ചതോടെ ഉറക്കം നഷ്ടപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി കമ്പിയെടുത്ത് കുത്തി. ഗുരുതരമായി പരുക്കേറ്റ നിലയിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.