കാസര്‍കോട് പാണത്തൂരിലെ നാലുവയസുകാരി സന ഫത്തിമയുടെ തിരോധാനത്തിൽ ദുരൂഹത ഏറുന്നു. കുട്ടി ആരുടെയെങ്കിലും കൈയ്യിൽ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് ബന്ധുക്കൾ. കേസില്‍ വിപുലമായ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
കുട്ടി ഒഴുക്കിൽപ്പെട്ടു എന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ പൊലീസ് മറ്റ് സാധ്യതകൾ കൂടി പരിഗിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പാണത്തൂർ പുഴ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തേയും തിരച്ചിൽ. നാട്ടുകാരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.രാജപുരം എസ്.ഐയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സമീപവസികളുടേയും, അടുത്ത ബന്ധുക്കളുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സംഭവദിവസം പ്രദേശത്ത് അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
അങ്ങനെയെങ്കില്‍ നാട്ടുകാര്‍ സംശയിക്കുന്നതുപോലെ സന ഫാത്തിമയുടെ തിരോധാനത്തിലെ ദുരൂഹത തള്ളിക്കളയാന്‍ കഴിയില്ല. കുട്ടി തിരികെ വരുമെന്ന പ്രതീക്ഷയിലിരിക്കുന്ന ബന്ധുക്കളുടെ പുതിയ ആവശ്യം പാണത്തൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തന്നെ അന്വേഷണം വേണമെന്നാണ്. വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.