മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാറായ പി.ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേകൾ ചമച്ച് തട്ടിയെടുത്ത കേസിൽ വി.കെ.ജാനകിയുടെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിക്കും. അതേസമയം ഷൈലജ തട്ടിെയടുത്ത ബാലകൃഷ്ണന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് തഴിപ്പറമ്പ് രജിസ്ട്രേഷന്‍ ഓഫിസില്‍ നിന്ന് കണ്ടെടുത്തു. ജാനകിയെ അപായപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്.
വ്യാജരേഖകൾ ഉണ്ടാക്കിയത് ജാനകിയുടെ പേരിലായിരുന്നു. ഇതിന് നേതൃത്വം നൽകിയത് സഹോദരിയും അഭിഭാഷാകയുമായ ശൈലജയാണെന്ന് ജാനകി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിലെ നിർണായക മൊഴി കൂടിയാണിത്. പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത ജാനകിക്ക് പ്രായം കണക്കിലെടുത്ത് കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ജാനകിയെ അപായപ്പെടുത്താൻ ശ്രമമുണ്ടാകുമെന്ന് ആക്ഷൻ കൗൺസിൽ സംശയിക്കുന്നു. മൊഴി മാറ്റാനും സമർദ്ദമുണ്ടായേക്കാം. കേസ് പ്രത്യേക അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന ആവശ്യവും ഹൈക്കോടതിയിൽ ഉന്നയിക്കും. നിലവിൽ പ്രധാന പ്രതികളായ ശൈലജയും കൃഷ്ണകുമാറും ഒളിവിലാണ്.