പത്തനംതിട്ട വെച്ചൂച്ചിറയില്‍ അയല്‍വാസിയെ വെട്ടിക്കൊന്ന കേസിലെ പ്രതിപിടിയിൽ. നെടുങ്കണ്ടം കോടതിയിൽ ഹാജരാകാനെത്തിയ പ്രതിയെ നെടുങ്കണ്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. വെച്ചൂച്ചിറ സ്വദേശി പുരുഷോത്തമന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി ഒളിവിലായിരുന്നു.
അയൽവാസിയെ വെട്ടിക്കൊന്നശേഷം ഒളിവിൽപോയപ്രതി തമ്പി എന്ന് വിളിക്കുന്ന വർഗീസ് ഡാനിയേലിനെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത്. വെച്ചൂച്ചിറ എക്സ് സർവീസ്മെൻ കോളനിയിൽ പുരുഷോത്തമൻനായരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊലയ്ക്കശേഷം വർഗീസ് ഡാനിയേല്‍ ബാഗ്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേയ്ക്ക് കടക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
പ്രതിയ്ക്ക് കട്ടപ്പനയക്ക് സമീപം ബന്ധുക്കളുണ്ട്. ഇവിടെയെത്തിയശേഷം കോടതിയിൽ ഹാജരാകാനെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. വർഗീസ് ഡാനിയേൽ നെടുങ്കണ്ടം കോടതിയിൽ ഹാജരാകനെത്തുന്നുവെന്ന് പത്തനംതിട്ട പൊലീസ് നെടുങ്കണ്ടം സി.ഐയ്ക്ക് വിവരം കൈമാറിയിരുന്നു.പ്രതിയെ വെച്ചുച്ചിറ പൊലീസ് സംഘം നെടുങ്കണ്ടത്തെത്തി കസ്റ്റഡിയിലെടുത്തു.പുരുഷോത്തമന്‍ നായരും വർഗീസ് ഡാനിയേലും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലെത്തിയത്. ആക്രമണത്തിൽ പുരുഷോത്തമൻനായരുടെ കയ്യുംകാലും അറ്റുതൂങ്ങിയിരുന്നു.