മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ടു വർഷം മുമ്പ് 85 ലക്ഷ രൂപ കവർച്ച നടത്തിയ കേസിൽ രണ്ടു പ്രതികൾ പൊലിസ് കസ്റ്റഡിയിൽ. അങ്ങാടിപ്പുറം എഫ്‍സിഐ ഗോഡൗണിനു സമീപം വച്ചായിരുന്നു കവർച്ച നടന്നത്.
2015 ഓഗസ്‍റ്റിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്.ചെന്നൈയിൽ നിന്നും ട്രെയിൻ മാർഗം പണമടങ്ങിയ ബാഗുമായി അങ്ങാടിപ്പുറം റയിൽവേ സ്‍റ്റേഷനിൽ എത്തിയ മൂന്നുപേരെ ജീപ്പിലും കാറിലുമായെത്തിയ 12 അംഗ സംഘം മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോവുകയായിരുന്നു.തുടർന്ന് അലനല്ലൂരിൽ ആളൊഴിഞ്ഞ സ്‍ഥലത്ത് വച്ച് പണം കവർച്ച നടത്തി.
ഈ കേസിലെ ഏഴും എട്ടും പ്രതികളാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികൾ നേരത്തെ അറസ്്റിലായിരുന്നു. പാലക്കാട് സ്ദേശികളായ ബിവിൻ ,മുകേഷ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്‍തതിൽ നിന്നും സംഘം നടത്തിയ മറ്റു കവർച്ചകളെ കുറിച്ചും സംഘത്തിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായി പൊലിസ് അറിയിച്ചു