യെമന്‍പൗരനായ കാമുകനെ കൊലപ്പെടുത്തി ഒളിവിൽ പോയ പാലക്കാട്ടുകാരി നിമിഷ പ്രിയയുടെ ജീവിതം ദുരൂഹതകള്‍നിറഞ്ഞത്. അവസാനമായി ഭർത്താവിനോട് നിമിഷ പറഞ്ഞത് "ചേട്ടൻ നാട്ടിലേക്ക് കുഞ്ഞുമായി പൊക്കോളൂ ഞാൻ എത്തിയേക്കാം എന്നായിരുന്നു". എന്നാൽ നാട്ടിലെത്തിയതോടെ ഭർത്താവുമായി പതുക്കെ അകലാൻ തുടങ്ങി. നഴ്സായ യുവതി നാടുമായും വീടുമായുള്ള ബന്ധം പതിയെ ഉപേക്ഷിച്ചു.
നാട്ടിലുള്ള വീടുപോലും യുവതി തിരിഞ്ഞുനോക്കാതെയായി. പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായത്തെ മാവിൻതോപ്പിനുളളിൽ. ഒറ്റപ്പെട്ട സ്ഥലത്ത് ,കാടുമൂടി അടഞ്ഞുകിടക്കുകയാണു നിമിഷയുടെ വീട്.
യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണു കാമുകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 110 കഷണങ്ങളാക്കിയത്. യെമനിലെ സ്വകാര്യ ക്ലിനിക്കില്‍നഴ്സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയും യെമന്‍സ്വദേശിയായ യുവാവും നാളുകളായി ഒന്നിച്ചായിരുന്നു താമസം. ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാണെന്നാണു മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ഇതുസംബന്ധിച്ച രേഖകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ചീഞ്ഞുനാറിയ പ്രണയകഥയുടെയും കൊലപാതകത്തിന്റെയും കഥകള്‍പുറത്തുവന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം നിമിഷ പ്രിയ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍നിറച്ചു വാട്ടര്‍ടാങ്കില്‍ഒളിപ്പിക്കുകയായിരുന്നു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍സമീപവാസികള്‍പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തൊടുപുഴക്കാരൻ ടോമിയുമായി 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന യെമൻ പൗരനാണ് ഇപ്പോൾ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. സുഹൃത്തായ യെമൻ പൗരനുമായുളള അടുപ്പം ഭർത്താവ് ടോമിയുമായുളള ബന്ധത്തിൽ വിളളൽവീഴ്ത്തി.
കാമുകനെ കൊല ചെയ്ത ശേഷം നിമിഷ പ്രിയ നാടുവിട്ടതായാണു യെമന്‍പൊലീസിന്റെ നിഗമനം.
തിരിച്ചറിയാന്‍കഴിയാത്തവിധം മൃതദേഹം വികൃതമാക്കി. അന്നുതന്നെ നാടുവിട്ട നിമിഷ മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിരിക്കാമെന്നാണ് യെമന്‍പൊലീസിന്റെ നിഗമനം. യുവതിക്കായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെന്ന് അല്‍ദെയ്ദ് പൊലീസ് അറിയിച്ചു.