കണ്ണൂർ പിലാത്തറയിൽ എടിഎം കൗണ്ടറില്‍ പണം നിറക്കാനെത്തിയവര്‍ മറന്നുവച്ച ഒരുലക്ഷം രൂപ മോഷണം പോയതായി പരാതി. ഇന്നലെ ഉച്ചകഴിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറില്‍നിന്നാണ് സ്വകാര്യ ഏജന്‍സി കൊണ്ടുവന്ന പണം നഷ്ടപ്പെട്ടത്. എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജൻസിയാണ് പണം കൊണ്ടുവന്നത്. അഞ്ച്്ലക്ഷം രൂപ നിറക്കേണ്ടതിന് പകരം നാല് ലക്ഷം മാത്രമേ ഇവര്‍ നിക്ഷേപിച്ചൊള്ളു. ബാക്കി തുക കൗണ്ടറിൽ മറന്നുവയ്ക്കുകയായിരുന്നു.
രാത്രിയിൽ ഏജൻസി അധികൃതർ പണം എണ്ണി നോക്കുമ്പോഴാണ് ഒരുലക്ഷം രൂപ കാണാതായ വിവരം അറിയുന്നത്. ഉടൻതന്നെ പിലാത്തറയിലെ എടിഎം കൗണ്ടറിലെത്തിയെങ്കിലും പണം കണ്ടെത്താനായില്ല. തുടര്‍ന്ന് പരിയാരം പൊലീസില്‍ പരാതി നൽകുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും സിസിടിവി ഇല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടി. സമീപത്തുള്ള കടകളിലും ക്യാമറകളില്ല. എടിഎം കൗണ്ടറിൽ സിസിടിവി സ്ഥാപിക്കാനും സുരക്ഷാജീവനക്കാരനെ നിയമിക്കാനും ബാങ്ക് അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.