കൊച്ചുകുട്ടികളെ തനിച്ച് പുറത്തിറക്കാന്‍ പോലും കഴിയാത്ത ഭീകരാവസ്ഥയിലേയ്ക്ക് നമ്മുടെ നാട് മാറുകയാണോ എന്ന് ചിന്തിപ്പിക്കുന്നതാണ് പത്തനംതിട്ടയിലുണ്ടായ സംഭവം. സ്കൂളിൽ നിന്ന് തിരികെ വരുമ്പോൾ കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസിന് നല്‍കിയ പരാതിയില്‍ ചെന്നീർക്കര കൊച്ചുമുറിയിൽ കെ.എം. ജോയി എന്ന അറുപതുകാരനെ അറസ്റ്റ് ചെയ്തു.
അയൽവാസിയായ ജോയിക്കെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയപരാതിയിലാണ് അറസ്റ്റ്. സ്കൂളിൽ പോയി തിരികെ വരവേ കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ മാതാവ് പൊലീസിലും വനിതാഹെൽപ് ലൈനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനവിവരം മറച്ചുവക്കാൻ പ്രതിയുടെ കുടുംബം നിർബന്ധിച്ചതായി പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്മ ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തായത്. പെൺകുട്ടയെ ഇയാൾ പലപ്രാവശ്യം ഇയാൾ പീഡിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.