കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. വിമാനത്താവളത്തിൻറെ എയർ കാർഗോ വിഭാഗത്തിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 55 കിലോ എഫഡ്രിൻ പിടികൂടി. ലഹരിമരുന്ന്കടത്താൻ ശ്രമിച്ചവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിൻസ് തിരയുന്നു. നട്ടെല്ലിന്് അനസ്ത്യേഷ്യ നൽകുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുന്നതിനുള്ള മരുന്നായി നൽകുന്ന എഫഡ്രിൻ
വ്യാപകമായി ലഹരിമരുന്നായും ഉപയോഗിക്കുന്നുണ്ട്. ഒരു കോടി രൂപ വിലമതിക്കുന്ന 55 കിലോ എഫഡ്രിനാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിൻസ് പിടിച്ചെടുത്തത്. പുലർച്ചെയുള്ള എയർ ഏഷ്യ വിമാനത്തിൽ മലേഷ്യയിലെ ക്വാലാംലംപൂരിലേക്ക് കടത്താനായിരുന്നു പദ്ധതി. ബഹാദൂർ എക്സ്പോർട്സ് കമ്പനിയുടെ കാർഗോയിൽ ലഹരിമരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇത് കണ്ടെത്തിയത്.
വലിയ സഞ്ചികളുടെ പിടിയിൽ എഫഡ്രിൻ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ ഡിആർഐ കേസെടുത്തു. പരിശോധനയ്ക്ക് ശേഷം എഫഡ്രിൻ സീൽ ചെയ്ത് അങ്കമാലി കോടതിയിൽ ഹാജരാക്കി. അമേരിക്കയടക്കം പല രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളുള്ള ഈ ലഹരിമരുന്ന് നെടുമ്പാശേരിയിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ബഹാദൂർ എക്സ്പോർട്ടേഴ്സിൻറെ കൊച്ചിയിലെ ഏജൻറിനെയടക്കം ചോദ്യം ചെയ്തു. കേസിൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഡിആർഐ അറിയിച്ചു.