ബെംഗളുരൂവിൽനിന്ന് കണ്ണൂരിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്നാണ് ടൗൺ പൊലീസ് കണ്ണാടിപ്പറമ്പ് സ്വദേശി ഹിലാലിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് രണ്ടേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു.
ബെംഗളുരൂവിൽനിന്നാണ് കണ്ണൂരിലേക്ക് വ്യാപകമായി കഞ്ചാവെത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബെംഗളുരൂവിൽ പ്രവർത്തിച്ചിരുന്ന ഹിലാലിനെ പൊലീസ് തന്ത്രപൂർവം കണ്ണൂരിലെത്തിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച വാരം സ്വദേശി വിഷ്ണുവിനെ ടൗൺപൊലീസ് അഞ്ച്കിലോ കഞ്ചാവുമായി പഴയബസ്റ്റൻഡിൽനിന്ന് പിടികൂടിയിരുന്നു. വിഷ്ണുവിൽനിന്നാണ് ഹിലാലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. മോഷ്ണക്കേസിലും അടിപിടിക്കേസിലും പ്രതിയാണ് ഹിലാൽ.
ആഴ്ചയിൽ പത്തുകിലോയിലധികം കഞ്ചാവ് ഹിലാലിന്റെ നേതൃത്വത്തിൽ കണ്ണൂരിലെത്തിച്ചിരുന്നു. ഹിലാലിന് ബെംഗളുരൂവിൽ കഞ്ചാവ് വിതരണംചെയ്യുന്ന ചാലക്കുടി സ്വദേശിക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കഞ്ചാവ്സംഘത്തിലെ പ്രധാന കണ്ണിയായ ഈയാൾക്കെതിരെ കേരളത്തിലും കർണാടകയിലുമായി കൊലപാതകുറ്റം ഉൾപ്പടെ ഇരുപത്തിയാറ് കേസുകളുണ്ട്്. ഈ പ്രതിയെക്കൂടി പിടികൂടിയാല്‍ ബെംഗളുരൂവിൽനിന്ന് കണ്ണൂരിലേക്കുള്ള കഞ്ചാവ് കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.