യുവാവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വീട്ടമ്മ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ. തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മാനന്തവാടിയിൽ താമസിക്കുന്ന വീട്ടമ്മ സ്നേഹം നടിച്ച് വശത്താക്കുകയായിരുന്നു. പണം തിരിച്ചാവശ്യപ്പെട്ടപ്പോൾ വീട്ടുജോലിക്കാരിക്ക് യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ആഡംബര ജീവിതം നയിക്കാനാണ് പണം തട്ടിയതെന്ന് വീട്ടമ്മ പൊലീസിനോട് വെളിപ്പെടുത്തി
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആറ്റിങ്ങൽ സ്വദേശി സുനിലിനെ കബനി പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്നായിരുന്നു നിഗമനമെങ്കിലും നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതാണ് വഴിത്തിരവായത്. കൊല്ലപ്പെട്ട സുനിലും മുഖ്യപ്രതിയായ വീട്ടമ്മ ബിനി മധുവും തിരുവന്തപുരം സ്വദേശികളാണ്. ബിനിയെ വയനാട് മാന്തവാടിയിലാണ് വിവാഹം കഴിച്ചു കൊണ്ടുവന്നത്. ഭർത്താവ് വിദേശത്താണ്. തൻറെ സഹോദരനാണെന്ന് നാട്ടുകാരെ ധരിപ്പിച്ചാണ് തിവന്തപുരത്തുനിന്നും സുനിലിനെ ബിനി മാന്തവാടിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഒരു വർഷമായി മുഖ്യപ്രതി ബിനി മധുവിൻറെ വീടിൻറെ താഴത്തെ നിലയിലായിരുന്നു താമസം.
നാല്പതു ലക്ഷത്തോളം രൂപ സുനിലിൽ നിന്നും തട്ടിയെടുത്തു. ആഡംബര ജീവിതത്തിനാണ് ഈ പണം ബിനി ഉപയോഗിച്ചത്.ഭക്ഷണം ഹോട്ടലിൽ നിന്നായിരുന്നു.കാറിൽ കറങ്ങുകയായിരുന്നു വിനോദം. സുനിലിൻറെ കൈവശമുള്ള പണം തീർന്നതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. പണം തിരികെ നൽകാൻ സുനിൽ നിരന്തരം ആവശ്യപ്പെട്ടത് ബിനിയെ പ്രകോപിച്ചു. വീട്ടു ജോലിക്കാരായ അമ്മുവിനായിരുന്നു രണ്ട് ലക്ഷത്തിൻറെ ക്വട്ടേഷൻ നൽകിയത്. അമ്മുവും കാമുകൻ ജയനും ചേർന്നാണ് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം പിന്നീട് പുഴയിൽ ഒഴുക്കിവിട്ടു. ഇതിന് സഹായിച്ച മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാം തവണ അമ്മുവിനെ ചോദ്യം ചെയ്തപ്പോളാണ് കൊലപാതകം തെളിഞ്ഞത്. കൊലപാതകത്തിൻറെ ചുരുളുകൾ പ്രദേശവാസികളെ ഞെട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിലാകാനുണ്ട്. മാനന്തവാടിയിലെ മറ്റ് ചിലരെക്കൂടി ബിനി സാമ്പത്തികതട്ടിപ്പിന് ഇരയാക്കിയെന്നും സൂചനയുണ്ട്.