കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. എന്നാല്‍ എണ്‍പതുകാരിക്കും രക്ഷയില്ലെന്ന് തുറന്നുകാട്ടുന്നതാണ് ആലപ്പുഴ മാന്നാറിൽ ഇന്നുണ്ടായ സംഭവം. എൺപതുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിനെ പൊലീസ് അറസ്റ്് ചെയ്തു. തുരുത്തിക്കാട് സ്വദേശി ശിവാനന്ദനാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാന്നാറിന് സമീപം തുരുത്തിക്കാട് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ പീഡിപ്പിച്ച കേസിലാണ് ഇവരുടെ ബന്ധു അന്പത്തിനാലുകാരനായ ശിവാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്ത്ത്. വയോധികയുടെ വീടിനു സമീപം ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്നു ശിവാനന്ദന്. കഴിഞ്ഞ ഞായറാഴ്ച വീടിന്റെ അടുക്ക വാതില് പൊളിച്ച് അകത്തു കടന്ന പ്രതി വയോധികയെ പീഡിപ്പിക്കാന് ശ്രമിച്ചു. ആക്രമണശ്രമം കണ്ട അയൽവാസികൾ പൊലീസീനെ വിവരം അറിയിച്ചു. മുന്പും നിരവധി തവണ വയോധികയെ പീഡിപ്പിച്ചിരുന്നതായി ഇയാള് ചോദ്യം ചെയ്യലില് സമ്മതിച്ചു.
നേരത്തെ പലതവണ ഇയാൾ പീഡിപ്പിച്ചതായി ഇവർ മക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇവര്ക്ക് ഓര്മ്മ കുറവുള്ളതിനാല് മക്കള് ഇക്കാര്യം വിശ്വസിച്ചിരുന്നില്ല. ലൈംഗീക വൈകൃതമുള്ളയാളാണ് ശിവാനന്ദനെന്ന് പൊലീസ് പറഞ്ഞു. പീഡനം, ഭവനഭേദനം,ഭീഷണിപ്പെടുത്തല് തുടങ്ങിയ വകുപ്പുകള് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചെങ്ങന്നൂര് കോടതിയില് ഹാജരാക്കിയ ശിവാനന്ദനെ കോടതി റിമാന്റ് ചെയ്തു.