കോട്ടയത്ത് ഡിവൈഎഫ്ഐ, സിഐടിയു, ആർഎസ്എസ് ജില്ലാ ഒാഫിസുകള്‍ക്ക് നേരെ ആക്രമണം. ഡിവൈഎഫ്ഐ , സിഐടിയു ഒാഫിസുകള്‍ അടിച്ചുതകര്‍ത്തു. ആർഎസ്എസ് ജില്ലാ കാര്യാലയത്തിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കാതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ ബിജെപി ഹർത്താലിൽ ജില്ലയിൽ ഉണ്ടായ അക്രമങ്ങളുടെ തുടർച്ചയായിട്ടായിരുന്നു പുലർച്ചെ പാർട്ടി ഒാഫീസുകൾക്കേ നേരെ ആക്രമണം. തിരുനക്കരയുള്ള ഡിവൈഎഫ്ഐ , സിഐടിയു ജില്ലാ ഒാഫിസുകള്‍ക്കുനേരെയുണ്ടായ കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. ഇതേസമയം തന്നെ സമീപത്തുള്ള ആർഎസ്എസ് ജില്ലാ കാര്യാലയത്തിന് നേരെയും ആക്രമണം ഉണ്ടായി. പെട്രോൾ ബോംബിന്റെ അവശിഷ്ടങ്ങൾ ഇവിടെന്ിന്നും കണ്ടെടുത്തു. സംഭവ സ്ഥലം കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ രാമചന്ദ്രൻ സന്ദർശിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. അതേസമയം ഇന്നലത്തെ ഹർത്താലിൽ ഉണ്ടായ അക്രമത്തിൽ പൊലീസ് പിടികൂടിയ പതിനൊന്ന് പാർട്ടി പ്രവര്‌ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രർത്തകർ എസ്പി ഒാഫീസിലെത്തി പ്രതിഷധിച്ചു..