കൊല്ലം പത്തനാപുരം പിറവന്തൂരില്‍ പതിനാറ് വയസുകാരി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ. കരിമൂട്ടില്‍ വീട്ടില്‍ ബിജു - ബീന ദമ്പതികളുടെ മകള്‍ റിന്‍സിയാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം
രാത്രി പത്തരയോടെ ഉറങ്ങാൻ പോയ റിൻസിയെ പുലർച്ചെ അഞ്ചേമുക്കാലോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ബീന പഠിക്കാൻ വിളിച്ചെങ്കിലും റിൻസി വാതിൽ തുറന്നില്ല.മുറിയിൽ നിന്ന് പുറത്തേക്കുള്ള രണ്ടാമത്തേ വാതിൽ ചാരിയനിലയിലായിരുന്നു. കട്ടിലിൽ നിന്ന് ഉരുണ്ട് തറയിലാണ് മൃതദേഹം കണ്ടത്.
പെണ്‍കുട്ടിയുടെ കഴുത്തിലും ശരീരത്തും മുറിവുകളുണ്ട്്. കഴുത്തിൽ കിടന്ന ഒന്നര പവന്‍റെ മാല നഷ്ടമായിട്ടുണ്ട്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.പൊലീസിനെ വഴി തെറ്റിക്കാനാണോ മോഷണമെന്നും സംശയമുണ്ട് കലഞ്ഞൂര്‍ ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പെൺകുട്ടി