E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആരാണ് ആ കൊലയാളി? ഉത്തരം കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kozhikode-estate-gate കയ്യും തലയും കാലും മുറിച്ചു മാറ്റപ്പെട്ട നിലയിൽ മൃതദേഹം ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയ എസ്റ്റേറ്റ് ഗേറ്റ് പ്രദേശം.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രൂരനായ കൊലയാളി ആര് ? കയ്യും തലയും കാലും വെട്ടിമാറ്റപ്പെട്ട നിലയിൽ ദൂരൂഹ സാഹചര്യത്തിൽ മാലിന്യങ്ങൾക്കിടയിൽ ചാക്കിൽ കാണപ്പെട്ടത് ആരുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ? ഉത്തരം കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോൾ ഭീതിയോടെയും ആശങ്കയോടെയും കഴിയുകയാണ് ..

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുൾ അഴിയാനായി പൊലീസ് നെട്ടോട്ടത്തിലാണെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു  തുമ്പും ലഭിക്കാതെ പൊലീസ് നട്ടം തിരിയുകയാണ്. കഴിഞ്ഞ ആറിനാണ് കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റ് തൊണ്ടിമ്മൽ റോഡിലായിരുന്നു ചാക്കിലാക്കിയ നിലയിൽ മാലിന്യങ്ങൾക്കിടയിൽ കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ മൃതദേഹത്തിന്റെ അവശിഷ്ടം ലഭിച്ചത്.

കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ടെങ്കിൽ കൊല ചെയ്യപ്പെട്ടത് ആരാണെന്ന് ഒരു സൂചനകളും ലഭിക്കാതെ പൊലീസ് വട്ടം കറങ്ങുകയാണ്. കൊലപാതകിയെ കണ്ടു പിടിക്കുന്നതിന് മുൻപ് കൊല ചെയ്യപ്പെട്ടത് ആരാണെന്ന് പോലും മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഞെട്ടിക്കുന്ന വിവരങ്ങളുടെ ചുരുളഴിയുന്നതും കാത്ത് ആകാംക്ഷയോടെ കഴിയുകയാണ് ജനം.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ പരിസരത്ത് വച്ച് സംഭവവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ഫോൺ വിളിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ മാസം 28 നും ഈ മാസം ഒന്നിനും ചാലിയം ഭാഗത്തുനിന്ന് ലഭിച്ച മനുഷ്യന്റെ കൈകളുമായി തൊണ്ടിമ്മൽ ഭാഗത്തു നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക്  സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. 

ഈ കാലയളവിൽ കാണാതായവരെപ്പറ്റി വിവരമറിയിക്കാൻ പൊലീസ് നിരവധി തവണ അറിയിപ്പുകൾ പുറത്ത് വിട്ടിട്ടും ഇതുവരെ ആരും പരാതികളുമായി എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അയൽ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പഞ്ചസാര ചാക്കിലും പ്ലാസ്റ്റിക് ചാക്കിലുമാണ് കണ്ടെത്തിയിട്ടുള്ളത്. പഞ്ചസാര ചാക്ക് പതിനാലാം ലോട്ട് നമ്പർ ചാക്കാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ഉറവിടം തേടി മൈസൂരു ഭാഗത്തേക്ക് വരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ്.

kozhikode-sake.jpg.image.784.410 മൃതദേഹം കണ്ടെത്തിയ ചാക്കുകളിലൊന്ന് ചാക്ക് കേന്ദ്രീകരിച്ച് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്

അതിനിടെ പോസ്റ്റ്മോർട്ടത്തിൽ പൊന്നി അരിയും തക്കാളിക്കറിയും കഴിച്ചതായും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കഴുത്ത് ഞെരിച്ചാണ് കൃത്യം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. പക്ഷേ കൊല ചെയ്യപ്പെട്ടത് ആര് ? ക്രൂര കൃത്യം നടത്തിയത് ആര് ? അല്ലെങ്കിൽ ആരൊക്കെ ? ഉത്തരം കിട്ടാതെ പൊലീസ് അന്വേഷണവുമായി മുന്നോട്ട് നീങ്ങുകയാണ് ..

ഈ മാസം ആറിനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെങ്കിലും അന്ന്  രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.താമരശ്ശേരി ഡിവൈഎസ്പി  കെ. അഷ്റഫ്, കൊടുവള്ളി സിഐ  എൻ. ബിശ്വാസ്, മുക്കം എസ്ഐ  കെ.പി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും മറ്റും സ്ഥലം സന്ദർശിച്ചിരുന്നു. ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :