കോട്ടയം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. ചെങ്കോട്ട സ്വദേശി സാമുവലാണ് പിടിയിലായത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
രാത്രിയിൽ ഡ്യൂട്ടിയ്ക്കിടെ 2016 സെപ്റ്റംബറിലാണ് സംഭവം. പീഡനം നടക്കുമ്പോൾ ഡ്യൂട്ടിയിൽ മറ്റൊരു ജീവനക്കാരിയും യുവതിയും മാത്രമാണ് ഉണ്ടായിരുന്നത്. രാത്രിയിൽ രോഗിയെത്തിയപ്പോൾ ലൈറ്റ് കത്താതിരുന്നതിനെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനായ സാമുവലിനെ സഹായത്തിന് വിളിച്ചു. തുടർന്ന് ഇയാൾ മുറി അകത്ത് നിന്ന് പൂട്ടുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരയിലാണ് യുവതി ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. നാണക്കേടിനെ തുടർന്നാണ് പീഡനവിവരം പുറത്തുപറയാതിരുന്നതെന്ന് യുവതി പറഞ്ഞു.
പിന്നീട് യുവതി ഗർഭിണിയായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.