ഇടുക്കിയിൽ പീഡനക്കേസിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പതിനാറുകാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോട്ടൽ ജീവനക്കാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി മറയൂരിലാണ് പിടിയിലായത്.
പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തൂങ്കുഴി മുകളേൽ രാജുവിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞവർഷം ഓണക്കാലത്താണ് കുട്ടിയെ രാജു ഉപദ്രവിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയായിരുന്നു ഉപദ്രവം. തുടർന്ന് രാജുവിന്റെ ഭാര്യ വീട്ടിൽ ഇല്ലാത്ത സമയങ്ങളിലെല്ലാം ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം കുട്ടി പുറത്തു പറഞ്ഞത്. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിച്ചു.
ഈ വിവരമറിഞ്ഞ് ഒളിവിൽ പോയ രാജുവിനെ ഇരട്ടയാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സമാനമായ കേസിൽ രാജുവിനെ നെടുങ്കണ്ടം പൊലീസ് കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ജ്യാമ്യമെടുത്ത് മുങ്ങിയകാന്തല്ലൂര്‍ മിഷന്‍ വയല്‍ സ്വദേശി രാജേഷാണ് മറയൂർ പൊലീസിന്റെ പിടിയിലായത്. 2014-ല്‍ വികലാംഗയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. അന്ന് റിമാൻഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. രണ്ട് വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞ പ്രതി വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ചന്ദനമോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാജേഷ്. തൊടുപുഴ കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.