മുഖ്യമന്ത്രിക്ക് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പുതുശ്ശേരി സ്വദേശി രാമചന്ദ്രനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ ഇവരാണെന്നു പറഞ്ഞാണ് അഞ്ചുപേരുടെ പേരും വിലാസവും ഉൾപ്പടെയുള്ള കുറിപ്പ് രാമചന്ദ്രൻ എഴുതിയത്.
ചൊവ്വാഴ്ച മുതൽ രാമചന്ദ്രനെ കാണാതായതോടെയാണ് അയൽവാസികൾ അന്വേഷണം ആരംഭിച്ചത്. ഇന്നലെ രാത്രി ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്.വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന രാമചന്ദ്രനെയാണ് കണ്ടത്. വസ്ത്രത്തിനൊപ്പമായിരുന്നു മുഖ്യമന്ത്രിക്കെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടത്.
ഇതിൽ തന്റെ മരണത്തിന് കാരണക്കാരായവർ ഇവരാണെന്ന് പറഞ്ഞാണ് അഞ്ചുപേരുടെ പേരും വിലാസവും ഉള്ളത്.ഇതിൽ മൂന്നുപേർ സ്ത്രീകളാണ്.ഇവർ നിരന്തരം തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും കത്തിൽ പറയുന്നു.ഇവരെ വെറുതെ വിടരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു.പെരിന്തൽമണ്ണ സി.ഐ സാജു.കെ.എബ്രഹാമിനാണ് അന്വേഷണ ചുമതല.