പത്തുലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി സിനിമതീയറ്റർ നടത്തിപ്പുകാരൻ കൊല്ലത്ത് അറസ്റ്റിൽ.ആഡംബരക്കാറിൽ തമിഴ്നാട്ടിൽ നിന്ന് 12 വർഷമായി കേരളത്തിലേക്ക് ലഹരിവസ്തുക്കൾ കടത്തിയിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്.
ആഡംബരക്കാറിൽ ആർക്കും സംശയം തോന്നാത്ത വിധം യാത്ര ചെയ്ത ലഹരിവസ്തുക്കൾ വില്പന നടത്തിയിരുന്ന സംഘത്തെ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. ഡ്രൈവർ അമൽദേവിനെ കൊണ്ട് വാഹനം ഓടിപ്പിച്ച ശേഷം മുതലാളിയെ പോലെ പിന്നിലിരുന്നാണ അനിൽകുമാർ സഞ്ചരിച്ചിരുന്നത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും പാക്കറ്റുകളാക്കിയാണ് ലഹരിവസ്തുക്കൾ കടത്തിയിരുന്നത്. വെള്ളറ പനമുക്കിൽ യമുന സിനിമ തീയറ്റർ വാടകയ്ക്ക് നടത്തുകയാണ് അറസ്റ്റിലായ അനിൽകുമാർ.പുലർച്ചെ കൊട്ടിയം എസ്.്ഐ ആർ രതീഷ് ആണ് പ്രതിയെ പിൻതുടർന്ന് പിടികൂടിയത്.
ഡ്രൈവർ അമൽദേവും അനിൽകുമാറും മാത്രമാണ് ലഹരികടത്തിന് പിന്നിൽ പ്രവർത്തിച്ചത്.ഇവർക്ക് ഒപ്പം മറ്റാരും ഇല്ലാത്തതിനെ തുടർന്നാണ് വിവരങ്ങൾ ചോരാതെ ഇത്രയും നാളും കച്ചവടം നടത്തിയത്.150 രൂപയ്ക്ക് തമിഴ്നാട്ടിൽ നിന്ന് വാങ്ങുന്ന ലഹരിവസ്തുക്കളുടെ ഒരു പാക്കറ്റ് 200 രൂപയ്്ക്കാണ് തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ വിറ്റിരുന്നത്. ഒരു തവണ ലഹരിവസ്തുക്കൾ കടത്തുമ്പോൾ തന്നെ ഒരു ലക്ഷത്തിനടുത്ത് ലാഭമാണ് പ്രതികൾക്ക് ലഭിച്ചിരുന്നത്.