തൃശൂർ ചേലക്കരയിൽ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്ത എബിവിപി. നേതാവിന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. മൂക്കിന് ഗുരുതരമായി പരുക്കേറ്റ എ.ബി.വി.പി നേതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ കിള്ളിമംഗലം കോളജ് വിദ്യാര്‍ഥി വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. എ.ബി.വി.പി. യൂണിറ്റ് പ്രസിഡന്റാണ്. ഷൊർണ്ണൂർ ചേലക്കര റൂട്ടിലോടുന്ന മുതലംചിറ ബസ് കോളജിന് മുന്നിൽ വച്ച് വിദ്യാർഥികൾ തടഞ്ഞു. തർക്കത്തിനിടെ മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ബസ് കണ്ടക്ടർ പണം സൂക്ഷിക്കുന്ന ബാഗ് ഉപയോഗിച്ച് വിഷ്ണുവിനെ മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മൂക്കിന് ഗുരുതരമായി പരിക്കേറ്റു. മർദ്ദിച്ചതിന് കണ്ടക്ടർ കുഞ്ഞുമുഹമ്മദിന്‍റെ പേരിൽ ചേലക്കര പൊലീസിൽ പരാതി നൽകി. പെൺകുട്ടികളെ ബസിൽ കയറ്റാത്തതിന് പരാതി നൽകി.
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാത്തതിന്റെ േപരില്‍ നേരത്തെതന്നെ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ ഇറങ്ങിപുറപ്പെട്ട വിദ്യാര്‍ഥി നേതാവാണ് ആക്രമിക്കപ്പെട്ടത്.