വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം. വിൻസന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി തള്ളി. സ്ത്രീ പീഡനക്കേസിൽ അന്വേഷണത്തിന്റെ തുടക്കത്തിൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു. എം.എൽ.എയുടെ മൊബൈൽ ഫോണും ശബ്ദ സാം പി ളും ശാസ്ത്രീയ പരിശോധനക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചു.
എം.വിൻസൻറ് എം.എൽ.എക്കെതിരായ കേസ് രാഷ്ട്രീയ പ്രെരി ത മാ യി കെട്ടിച്ചമച്ചതാണെന്നും തെളിവെടുപ്പ് പോലും നടത്താതിരുന്നത് കള്ളക്കേസാണെന്ന് വ്യക്തമാക്കുന്നുവെന്നുമാണ് പ്രതിഭാഗം ജാമ്യത്തിനായി പ്രധാനമായും വാദിച്ചത്. സമൂഹത്തിൽ സ്വാധീനമുള്ള എം.എൽ.എക്ക് ജാമ്യം നൽകിയാൽ പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യം ഗൗരവമായി കാണണമെന്ന പ്രോസിക്യൂഷനും വാദിച്ചു. എം വിൻസന്റും വീട്ടമ്മയും തമ്മിലുള്ള ഫൊൺ വിളിയുടെ വിശദാശങ്ങും ഹാജരാക്കി. സ്ത്രീ പീഡനം മെ ന്ന ഗുരുതര വകുപ്പുള്ള കേസിൽ തുടക്കത്തിലെ ജാമ്യം നൽകാനാവില്ലെന്ന് കോടതിയും വിലയിരുത്തി. എം.എൽ.എയെ നെയ്യാറ്റിൻകര സബ് ജയിലിലെക്ക് മാറ്റിയപ്പോളും പിന്തുണയുമായി പാർട്ടിക്കാരെത്തി.
നേരത്തെ കസ്റ്റഡിയിലിരിക്കെ സുരക്ഷാ ഭീഷണി മൂലം സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയ പരിശോധനക്കായി എം.എൽ.എയുടെ മൊബൈൽ ഫോണും ശബ്ദ സാംപിളും പീഡന സമയത്തെ വസ്ത്രങ്ങളും ശേഖരിച്ചു. വീട്ടമ്മയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് എം.വിൻസെന്റിനെ തിരിച്ചറിഞ്ഞു. ശാസ്ത്രീയ തെളിവ് ശേഖരിച്ച് അന്വേഷണം മുന്നോട് കൊണ്ടുപോകാനാണ് പൊലീസ് ശ്രമം.