E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ മാന്ദാമംഗലത്ത് മരംമുറി കേസില്‍ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട ശേഷം ജീവനൊടുക്കിയ യുവാവിന് മര്‍ദ്ദനമേറ്റതിന്റെ സൂചനകളൊന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് യുവാവിന്റെ ആത്മഹത്യയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 

തൃശൂര്‍ േചരുംകുഴി സ്വദേശിയായ ബൈജു വീടിനടുത്തുള്ള വിജനമായ പറമ്പിലാണ് തൂങ്ങിമരിച്ചത്. വനഭൂമിയിലെ തേക്കുമരം മുറിച്ച് വിറ്റക്കേസില്‍ ബൈജുവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഢനമാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. നിരപരാധിയായിട്ടും കേസില്‍ കുടുക്കിയത് മാനസിക വിഷമമുണ്ടാക്കിയെന്നാണ് പരാതി. ഇക്കാര്യം, പരിശോധിക്കാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ആദിവാസികള്‍ താമസിക്കുന്ന ഭൂമിയിലെ തേക്കുമരം മുറിച്ചു കടത്തിയെന്നാണ് കേസ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മരംമുറിച്ചെന്ന പരാതിയില്‍ ബൈജുവിനെ പ്രതി ചേര്‍ക്കാനിരിക്കെയാണ് ആത്മഹത്യ. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ബൈജുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :