നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതികളായ മൊനിന്ദര്‍ സിങിനും സുരീന്ദര്‍ കോലിക്കും ഗാസിയാബാദ് പ്രത്യേക സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചു. പിങ്കി സര്‍ക്കാര്‍ എന്ന ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ.
പെൺകുട്ടികളെ കൊന്ന് കുഴിച്ചുമൂടിയ പ്രതികളുടെ പ്രവര്‍ത്തി സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശ് നിതാരിയിലെ മൊനീന്ദര്‍ സിങിന്‍റെ വീട്ടുവളപ്പില്‍ പത്തൊന്‍പത് പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ആറ് കേസുകളില്‍ രണ്ടുപ്രതികള്‍ക്കും നേരത്തേ വധശിക്ഷ വിധിച്ചു.