മലപ്പുറം പരപ്പനങ്ങാടിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീന്റെ ഭാര്യ റഹീനയാണ് മരിച്ചത്. മാംസവ്യാപാരിയായ നജ്മുദ്ദീന്റെ അഞ്ചപ്പുര മാർക്കറ്റിലെ അറവുശാലക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. നജ്മുദീന്‍ ഒളിവിലാണ്. കുടുംബവഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം.
പുലര്‍ച്ചെ രണ്ടുമണിക്കുശേഷമാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. റഹീനയുടെ ഭര്‍ത്താവ് നജ്ജമുദിന്‍റെ അറവുശാലക്കുള്ളില്‍ നാലുമണിയോടെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയിലായിരുന്നു ശരീരം. നജ്മുദീന്‍റെ ഭാര്യ റഹീനയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തുന്നതിന് മുമ്പു തന്നെ പ്രദേശത്ത് ജനം തടിച്ചുകൂടിയിരുന്നു.
ഇന്‍ക്വിസ്റ്റ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുന്നതവരെ മൃതദേഹത്തിന് കാവല്‍ ഏര്‍പ്പെടുത്തി. ഭര്‍ത്താവ നജ്മുദീനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നാണ് കൊലപാതകത്തിന് പിന്നീല്‍ നജ്മുദീനാണെന്ന നിഗമത്തില്‍ പൊലീസ് എത്തിയത്. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. അറവിന് ഉപയോഗിക്കുന്ന കത്തിഉപയോഗിച്ച് കഴുത്തറത്ത് നിലയിലായിരുന്നു.കത്തിയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
നജ്മുദീന്‍റെ വീട്ടുകാരേയും അയല്‍വാസികളേയും പൊലീസ് ചോദ്യം ചെയ്തു. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പൊലീസ് നിഗമനം. നജ്മുദീനും റഹീനയും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ വീട്ടിലേക്ക് വിളിച്ച് കൂട്ടികൊണ്ടുപോകാന്‍ വരണമെന്ന് റഹീന ഉമ്മയോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഉമ്മ വീട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെ റഹീനയുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് കൊലപാതകം. സാഹചര്യ തെളിവുകളില്‍ നിന്നും മൊഴികളില്‍ നിന്നും കൊലപാതകം പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്.
നജ്മുദീന് രണ്ടു ഭാര്യമാരുണ്ട്. പലകാര്യങ്ങളിലും റഹീനയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് രൂക്ഷമായതോടെ വീട്ടില്‍ പോകാന്‍ റഹീന തീരുമാനിച്ചതും കൂട്ടിക്കൊണ്ടുപോകാന്‍ ഉമ്മ എത്തിയതും നജ്മുദീനെ പ്രകോപിതനാക്കി. രാത്രിയും ഇത് സംബന്ധിച്ച് വീട്ടില്‍ തര്‍ക്കങ്ങളുണ്ടായി. കൊലപ്പെടുത്തണമെന്ന ഉദ്യോശ്യത്തോടുകൂടിയാണ് നജ്ജുമുദീന്‍ ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ച ഒന്നരയോടെ അറവുശാലയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ കൂടെ വരാന്‍ റഹീനയോടെ നജ്മുദീന്‍ ആവശ്യപ്പെട്ടു. അറവുശാലയിലെ സഹായത്തിനാണെന്ന് വിശ്വസിപ്പിച്ചാണ് റഹീനയെ കൂട്ടിക്കൊണ്ടു പോയത്. വരാനിരിക്കുന്ന ദുരന്തം അറിയാതെയാണ് റഹീന നജ്ജുമുദീനൊപ്പം പോയത്.