സ്വന്തം ശരീരത്തിൽ തോട്ട കെട്ടിവച്ച് ബന്ധുവിനെ കൂടി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ വയോധികൻ മരിച്ചു. മലപ്പുറം വണ്ടൂർ വാണിയമ്പലത്താണ് സംഭവം.ഏമങ്ങാട് സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്.ബന്ധു ഷറഫുദ്ദീന് പരുക്കേറ്റു.കുടുംബതർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്.
രാവിലെ ഒമ്പതു മണിക്കാണ് സംഭവം ഉണ്ടായത്.അരയിൽ തോട്ടകെട്ടിവച്ച് കത്തിച്ചതിനുശേഷമാണ് അബ്ദുൾ സലീം ബന്ധുവായ ഷറഫുദ്ദീനെ ആക്രമിച്ചത്.ആദ്യം ഷറഫുദ്ദീന്റെ തലക്ക് അടിച്ചു. പീന്നീട് ഇരുവരും തമ്മിൽ ഉന്തുതള്ളുമുണ്ടായി.ഇതിനിടെ തോട്ടപൊട്ടിത്തെറിച്ചു.അബ്ദുൾ സലീമിന്റെ അരക്ക് കീഴ്ഭാഗം പൂർണമായും തകർന്നു
അബ്ദുൾ സലീം കഴിഞ്ഞ ഒന്നര വർഷമായി ഭാര്യയും മക്കളുമായി പിരിഞ്ഞ് ഒറ്റക്കാണ് താമസിക്കുന്നത്.ഭാര്യയുടെ കുടുംബങ്ങളുമായുള്ള വിരോധമാണ് സംഭവത്തിനു പിന്നിൽ.അസ്വാഭാവിക മരണം, വധശ്രമം, മാരക സ്ഫോടകവസ്തു കൈവശം വച്ചു തുടങങിയ കുറ്റങ്ങളാണ് ചുമത്തിയത്.