കോഴിക്കോട് വടകരയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് ബന്ധുവായ അൻപത്തി രണ്ടുകാരൻ അറസ്റ്റിൽ. ന്യൂമാഹി സ്വദേശി തിലകനെയാണ് വടകര പൊലീസ് പിടികൂടിയത്. എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.
ബന്ധുവെന്ന നിലയിൽ പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന സ്വാതന്ത്ര്യമാണ് തിലകൻ മുതലെടുത്തത്. രക്ഷിതാക്കളില്ലാത്ത സമയത്തായിരുന്നു പീഡനം. പുറത്തറിഞ്ഞാൽ വകവരുത്തുമെന്നായിരുന്നു പതിമൂന്നുകാരിക്ക് നൽകിയ മുന്നറിയിപ്പ്. പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെ തിലകൻ നാടുവിട്ടു. രണ്ടാഴചയ്ക്കു ശേഷം മംഗലാപുരത്ത് നിന്നാണ് വടകര പൊലീസ് തിലകനെ പിടികൂടിയത്.
പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ന്യൂമാഹി സ്റ്റേഷനിൽ മറ്റൊരു പീഡനക്കേസും ഇയാൾക്കെതരെ നിലവിലുണ്ട്. രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും ഇദ്ദേഹം പ്രതിയാണ്.