പാലക്കാട് അമ്പികാപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മൂന്നു പേർ അറസ്റ്റിൽ. തോണിപ്പാളയം, അമ്പികാപുരം സ്വദേശികളായ കാളിദാസൻ, വിജയൻ, മനോജ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒളിവിലായിരുന്ന പ്രതികളെ ടൗൺ നോർത്ത് പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അമ്പികാപുരം സ്വദേശി അരുണിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരുടെ കൂട്ടുപ്രതിയായ അമ്പികാപുരം സ്വദേശി സഞ്ജയിനെ നേരത്തെപിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളിലേയ്ക്ക് പൊലീസെത്തിയത്.
ഈ മാസം 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് മാരിയമ്മൻ കോവിലിനു മുൻവശത്തു വെച്ച് അരുണിന്റെ സുഹൃത്ത് സജിയെയും അച്ഛൻ സോമുവിനെയും കാളിദാസനും കൂട്ടരും മർദ്ധിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് അരുണിന്റെ നെഞ്ചിൽ കുത്തേറ്റത്. സംഭവ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇന്നലെ പ്രതികൾ പാലക്കാട്ടെത്തിയതായി ടൗൺ നോർത്ത് CI. R. ശിവശങ്കരന് രഹസ്യവിവരം ലഭിച്ചു. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. പിടിയിലായവര്‍ മറ്റു ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.