വിവിധ കേസുകളില്‍ പ്രതികളായ രണ്ടുയുവാക്കളെ പാലക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന സംഘം ബൈക്കുകളും മോഷ്ടിച്ചിരുന്നു. പിടിയിലായവര്‍ കഞ്ചാവുകടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊപ്പത്തും പുലാമന്തോളിലും മൊബെൽ ഷോപ്പ് തകർത്ത് കവർച്ചയും കുന്നംകുളത്തു നിന്നും ബൈക്ക് മോഷണവും നടത്തിയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പം വിളയൂർ തെക്കുംമുറി തട്ടാരപ്പള്ളിയിലിൽ സുധീഷ്, വിളയൂർ കരിങ്ങനാടി കുണ്ട് ചേമ്പത്ത് വീട്ടിൽ അഭിജിത് എന്നിവരെയാന്ന് അറസ്റ്റ് ചെയ്തത്. കുന്നംകുളത്തു നിന്നും മോഷ്ട്ടിച്ച ബൈക്കിൽ സഞ്ചരിച്ചാണ് ഇരുവരും മോഷണം നടത്തിയത്. കുന്നംകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ ചെന്നൈയിൽ താമസിക്കുന്ന ഇക്ബാൽ ഷേക്ക് എന്നൊരാൾ കണ്ണിയാണെന്നും പിടിയിലാവർ പോലീസിന് മൊഴി നൽകി.
ഇക്ബാലിനും പിടിയിലായ രണ്ടു പേർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതായും മോഷണങ്ങൾ നടത്തിയത് ലഹരിക്ക് വേണ്ടിയാണന്നും ഇവർ മൊഴിയിൽ പറയുന്നുണ്ട്. മോഷ്ടിച്ച ബൈക്ക് ഫോണുകൾ എന്നിവ ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ശേഷം അവരെ ഉപയോഗപ്പെടുത്തി മോഷണവും പിടിച്ചു പറിയും നടത്തിയ കേസിൽ ഇക്ബാൽ ഷേക്ക് ഉൾപ്പടെ നാലുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഷൊർണ്ണൂർ ഡിവൈഎസ്പി കെ.എം. സൈതാലി, ചെർപ്പുള്ളശ്ശേരി സിഐ എ. ദീപ കുമാർ ,എസ്ഐ പി.എം ലിബി, എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് ഇവരെ പിടകൂടിയത്.