പാലക്കാട്ടെ റൈസ്പുളളർ നിക്ഷേപ തട്ടിപ്പിൽ ഒരാൾകൂടി അറസ്റ്റിൽ. തോക്കുചൂണ്ടി തമിഴ്നാട്ടുകാരെ കൊളളയടിച്ച മലപ്പുറം താഴേക്കോട് സ്വദേശി ഷെബീര്‍ അലിയാണ് കേസില്‍ അറസ്റ്റിലായ രണ്ടാമൻ.
മലപ്പുറം, താഴേക്കോട് വട്ടപ്പറമ്പ് സ്വദേശി അലി എന്ന ഷബീർ അലിയെയാണ് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെ അറസ്റ്റിലായ വട്ടപ്പറമ്പ് സ്വദേശി അബ്ദുൽ റഫീഖിന്റെ സുഹൃത്താണ് ഷബീർ അലി. സമ്പത്തും െഎശ്വര്യവും നൽകുന്ന ഇറിഡിയം കോപ്പർ അഥവാ റൈസ് പുളളർ നിക്ഷേപ പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മാസം 23 ന് അയ്യായിരം കോടി രൂപയുടെ പദ്ധതിക്ക് ഇരുപതു ലക്ഷം രൂപ നിക്ഷേപിക്കാനായി തമിഴ്നാട് തിരുപ്പൂർ സ്വദേശി നാഗരാജിനെയും സേലം സ്വദേശി ഭാസ്കരനെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുത്തു. മണ്ണാർക്കാട്ടെ എടിഎമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച ശേഷം മർദിച്ച് അവശരാക്കി വഴിയിൽ ഇറക്കിവിട്ടു. വാഹനവും തട്ടിയെടുത്തു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ടൗൺ നോർത്ത് സിെഎ ആർ. ശിവശങ്കരൻ അറിയിച്ചു.
ആഡംബരവാഹനങ്ങളിലെ യാത്ര, മുന്തിയ ഹോട്ടലുകളിലെ താമസം എന്നിവയ്ക്കു വേണ്ടിയാണ് പ്രതികൾ പണം ചെലവഴിച്ചിരുന്നത്. ··