പാലക്കാട് വാളയാർ ചുളളിമടയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതായി പരാതി. പ്രദേശവാസികളായ അഞ്ചു പേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. പ്രദേശവാസികളായ അഞ്ചുപേർ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പന്ത്രണ്ടുവയസുളള പെൺകുട്ടിയുടെ മൊഴി. ജില്ലാ ശിശു സംരക്ഷണ ഒാഫീസർ നടത്തിയ കൗൺസിലങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതുപ്രകാരം ശിശുസംക്ഷണ ഒാഫിസറാണ് പൊലീസിൽ പരാതിപ്പെട്ടത്. 65 വയസുളള ഹൃദയസ്വാമി, 64 വയസ്സുളള കുമാരൻ, റഹ്മാൻ, രവിചന്ദ്രൻ, ശിവൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കൂടുതൽ തെളിവുകൾ ലഭിച്ചാൽ കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് വാളയർ പൊലീസ് േരഖപ്പെടുത്തും. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിട്ടുളളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് കുട്ടിയുടേത്. കസബ സിെഎയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.