E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

തൃശൂരിൽ കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം മുറുകുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാളെ അഞ്ചു പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. 

പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് ജീവനൊടുക്കിയെന്നാണ് ആരോപണം. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാവറട്ടി സ്റ്റേഷന്‍ ഉപരോധിച്ചു. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. 

സമരക്കാര്‍ റോഡും തടഞ്ഞതോടെ തൃശൂര്‍ റേഞ്ച് ഐ.ജിയെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിസരത്ത് പ്രക്ഷോഭം നടത്തി. കോണ്‍ഗ്രസ് അനുഭാവിയായ പൊലീസുകാരനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് ഡി.ൈവ.എഫ്.ഐ. ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ. ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂര്‍ , മുല്ലശേരി, പാവറട്ടി, എളവള്ളി, വെങ്കിടങ്ങ് പഞ്ചായത്തുകളിലാണ് യു.ഡി.എഫിന്റെ പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താല്‍. ബൈക്ക് നിര്‍ത്തി വനിതാ സുഹൃത്തിനോട് വഴിയരികില്‍ സംസാരിച്ചു നിന്ന രണ്ടു യുവാക്കളെയാണ് മഫ്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട്, വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. ഇതിനിടെ, ന്യൂജനറേഷന്‍ സ്റ്റൈലിലുള്ള മുടി മുറിക്കണമെന്ന പൊലീസിന്റെ ഭീഷണിക്കു വഴങ്ങി വീട്ടുകാര്‍ ഇടപ്പെട്ട് തല മൊട്ടയടിച്ചു. പൊലീസിന്റെ മാനസികവും ശാരീരകവുമായ പീഡനമാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെക്കുറിച്ച് ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :